Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Below Poverty Line

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ വിവരങ്ങള്‍ നല്‍കൽ 20 പേജില്‍: വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യമായി വിവരങ്ങള്‍ നല്‍കുന്നത് 20 പേജുകളായി പരിമിതപ്പെടുത്തിയ കേരള വിവരാവകാശ ചട്ടത്തിലെ വ്യവസ്ഥ നിയമവിരുദ്ധമെന്നു കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി.

കേരള വിവരാവകാശ ചട്ടത്തില്‍ 2015ല്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥ മാതൃനിയമത്തിന് എതിരാണെന്നും അസാധുവാണെന്നും വിലിയിരുത്തിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. വ്യവസ്ഥ ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ നിഷാദ് ശോഭനന്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ഫീസ് ഈടാക്കരുതെന്ന ചട്ടം പാസാക്കിയത് 2006ലാണ്. എന്നാല്‍ 2015ലാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യമായി വിവരങ്ങള്‍ നല്‍കുന്നതിന് പേജ് എണ്ണം പരിമിതപ്പെടുത്തി സര്‍ക്കാര്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയത്.

ഫീസിളവിനായി ചട്ടം ദുരുപയോഗം ചെയ്യുന്നുവെന്നും കേരളത്തിനുപുറത്ത് ഈ നിയന്ത്രണമുണ്ടെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, വിവരാവകാശ നിയമത്തിലെ 7(5) വകുപ്പ് പ്രകാരം നിയമപരമായാണ് ഇളവ് നല്‍കിയിരിക്കുന്നതെന്നും ഇതില്‍ ഭേദഗതി സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest News

Corehub Up